Wednesday, April 3, 2013

ശാന്തിതീരം


ഹരിതാഭമായൊരു ശാന്തിതീരം ഞാന്‍ തേടുന്നേ
ചരിതം മറിച്ച് നെടുവീര്‍പ്പോടെ ഞാന്‍ കഴിയുന്നേ
ചിരകാലമായെന്റെ ഉള്ളിന്റെ യുള്ളില്‍ തുടികൊട്ടി
ഒരു സ്വപ്‌ന സാക്ഷാല്‍കാരത്തിനായി ഞാന്‍ മണിമുട്ടി

മാനത്തെ മാരിവില്‍ കാഴ്‌ച കണ്‍കള്‍ കുളിര്‍പ്പിച്ചേ
മഴമേഘം കാറ്റിന്റെ ചൂളവും പാര്‍ത്തു കഴിയുന്നേ
കനിവിന്‍ ജലത്തിനായ്‌ എത്രനാളായി മിഴിപൂട്ടി
കഴിയുന്നു ബീജങ്ങള്‍ മണ്ണിന്നടിയില്‍  സ്‌തുതിമീട്ടി

മിഴിനീട്ടി നില്‍ക്കും  പൂമൊട്ടുകള്‍ മൂകം പാടുന്നേ
മലരായ്‌ വിരിയിയ്‌ക്കും സൂര്യനെ കാത്ത് നില്‍ക്കുന്നേ
പൂര്‍വദിക്കില്‍  കണ്‍കള്‍  പാര്‍ത്തു  പക്ഷികള്‍ നില്‍ക്കുന്നേ
പകലോന്‍ വരുന്നതും നീട്ടി പാടീടാന്‍ കൊതിപൂണ്ടേ...